കോന്നിക്കുട്ടിൽ നിന്നും വാങ്ങി തിരുവതാംകൂർ മഹാരാജാവു് ആറന്മുള ക്ഷേത്രത്തിൽ നടയിരുത്തിയ ആനക്കുട്ടി ആറന്മുള രഘു കോന്നിക്കുട്ടിൽ നിന്നും വാങ്ങി തിരുവതാംകൂർ മഹാരാജാവു് ആറന്മുള ക്ഷേത്രത്തിൽ നടയിരുത്തിയ ആനക്കുട്ടി - അവനെ ചിട്ടവട്ടങ്ങൾ പഠിപ്പിച്ചു മിടുക്കനാക്കി - കാഞ്ഞിരവേലിൽ ഗോപാലപിളള എന്ന ചട്ടക്കാരനാണ് അവന്റെ എല്ലാ ഉയർച്ചക്കും കാരണക്കാരൻ - സ്വന്തം മകനെ പോലെയാണ് അദ്ദേഹം അവനെ കൊണ്ടു നടന്നത് - തിരുവതാംകൂർ ദേവസ്വത്തിന്റെ കാളി എന്ന മഹാവികൃതിയായിരുന്ന കാളി എന്ന പിടിയാനയെ കൊണ്ടു നടന്നിട്ടുണ്ടു് ഗോപാലപിള്ള - .12 - വയസ്സിൽ ചിത്തിര തിരുന്നാൾ മഹാരാജാവാണ് ആറന്മുള ക്ഷേത്രത്തിൽ നടയിരുത്തിയതു് - രഘു വളർന്ന് ഒത്ത ഒരാനയായി - നല്ല സ്വഭാവ ഗുണമുളള ആന - മദപ്പാടിലും എഴുന്നള്ളിക്കാം.... എഴുന്നള്ളിച്ചിട്ടുമുണ്ടു്- ഉദയനാപുരം-ഓമല്ലൂർ: ഹരിപ്പാട് എന്നീ ക്ഷേത്രങ്ങളിൽ - 45 വർഷം ഗോപാലപിള്ള തന്നെ ചട്ടക്കാരൻ - വിസ്താരമേറിയ പെരുമുഖം - സാധാരണ തലേക്കെട്ടു പോര.... വലിയ തലേക്കെട്ടു തന്നെ വേണം അവന് - പ്രധാന ആകർഷണം തുമ്പിക്കയ്യു തന്നെ - നിലത്തു് പലമടക്കുകളായിക്കിടക്കും -വലിയ കീറലോതുളയോ ഇല
Posts
Showing posts from 2020
- Get link
- Other Apps
രാമനും കർണ്ണനും ഒപ്പത്തിനൊപ്പം...! കൂടെ പാറശ്ശേരി ചാമിയാശാനും എരിമയൂർ മണിയേട്ടനും...!! ഇത്തിത്താനം ഇളങ്കാവിലമ്മയുടെ തങ്കത്തിടമ്പിന് വേണ്ടി കർണ്ണനും രാമചന്ദ്രനും ഇഞ്ചോടിഞ്ചു പൊരുതിക്കയറിയ പോരാട്ടം.! അവലംബം: ഇത്തിത്താനം ഗജമേള 2001 വിവരണം: വിനു പൂക്കാട്ടിയൂർ. ഇരുപതാം നൂറ്റാണ്ടിലെ നൂറാംവർഷമായ 2000. ദൈവത്തിന്റെ സ്വന്തം നാട്ടിൽ അക്ഷരനഗരിയുടെ തിരുമുറ്റത്ത് ഇത്തിത്താനം ഇളങ്കാവ് ദേവിയുടെ തങ്കത്തിടമ്പ് സ്വന്തമാക്കുവാൻ അന്നത്തെ കൊടികെട്ടിയ ഉയരക്കേമന്മാരായ നാണു എഴുത്തച്ഛൻ സൂര്യനും ആതിര രാജശേഖരനും ശിരസ്സുയർത്തി.! ശക്തമായ മത്സരത്തിനൊടുവിൽ അമ്പലക്കോടി യുവജന സമാജം എഴുന്നെള്ളിച്ച സൂര്യൻ തിടമ്പ് നേടിയപ്പോൾ, രാജശേഖരനെ കൊണ്ടുവന്ന മലകുന്നം അയ്യപ്പ ഭജന സമിതി വിധിപ്രഖ്യാപനത്തിൽ അതൃപ്തി രേഖപ്പെടുത്തുകയും പിന്നീട് വാക്കേറ്റവും പ്രശ്നങ്ങളും വെല്ലുവിളിയുമെല്ലാമായി ആ വർഷം അവസാനിക്കുകയും ചെയ്തു. വരാൻ പോകുന്ന മഹായുദ്ധത്തിനു വഴിമരുന്നിട്ടായിരുന്നു അന്നത്തെ പരിപാടിയവസാനിച്ചത്.! മത്സരിച്ചു തിടമ്പ് നേടുകയെന്നതു ആനകളെ പങ്കെടുപ്പിക്കുന്ന വിഭാഗങ്ങളുടെ അഭിമാനത്തിന്റെ പ്രശ്നമായതിനാൽ, ഉയരപ്പെരുമയുടെ