കോന്നിക്കുട്ടിൽ നിന്നും വാങ്ങി തിരുവതാംകൂർ മഹാരാജാവു് ആറന്മുള ക്ഷേത്രത്തിൽ നടയിരുത്തിയ ആനക്കുട്ടി
ആറന്മുള രഘു
കോന്നിക്കുട്ടിൽ നിന്നും വാങ്ങി തിരുവതാംകൂർ മഹാരാജാവു് ആറന്മുള ക്ഷേത്രത്തിൽ നടയിരുത്തിയ ആനക്കുട്ടി - അവനെ ചിട്ടവട്ടങ്ങൾ പഠിപ്പിച്ചു മിടുക്കനാക്കി - കാഞ്ഞിരവേലിൽ ഗോപാലപിളള എന്ന ചട്ടക്കാരനാണ് അവന്റെ എല്ലാ ഉയർച്ചക്കും കാരണക്കാരൻ - സ്വന്തം മകനെ പോലെയാണ് അദ്ദേഹം അവനെ കൊണ്ടു നടന്നത് - തിരുവതാംകൂർ ദേവസ്വത്തിന്റെ കാളി എന്ന മഹാവികൃതിയായിരുന്ന കാളി എന്ന പിടിയാനയെ കൊണ്ടു നടന്നിട്ടുണ്ടു് ഗോപാലപിള്ള - .12 - വയസ്സിൽ ചിത്തിര തിരുന്നാൾ മഹാരാജാവാണ് ആറന്മുള ക്ഷേത്രത്തിൽ നടയിരുത്തിയതു് - രഘു വളർന്ന് ഒത്ത ഒരാനയായി -
നല്ല സ്വഭാവ ഗുണമുളള ആന - മദപ്പാടിലും എഴുന്നള്ളിക്കാം.... എഴുന്നള്ളിച്ചിട്ടുമുണ്ടു്- ഉദയനാപുരം-ഓമല്ലൂർ: ഹരിപ്പാട് എന്നീ ക്ഷേത്രങ്ങളിൽ - 45 വർഷം ഗോപാലപിള്ള തന്നെ ചട്ടക്കാരൻ -
വിസ്താരമേറിയ പെരുമുഖം - സാധാരണ തലേക്കെട്ടു പോര.... വലിയ തലേക്കെട്ടു തന്നെ വേണം അവന് - പ്രധാന ആകർഷണം തുമ്പിക്കയ്യു തന്നെ - നിലത്തു് പലമടക്കുകളായിക്കിടക്കും -വലിയ കീറലോതുളയോ ഇല്ലാത്ത ചെവികൾ - ചെവിയുടെ ആകൃതിക്കു മുണ്ടു് പ്രത്യേകത - ചിത്രശലഭത്തിന്റെ ചിറകിന്റെ ആകൃതിയിലാണ് ഇവന്റെ ചെവികൾ - ചന്ദനത്തിൽ റോസു നിറം കലർത്തിയ പോലത്തെ നിറത്തിലുള്ള മദഗിരി - എടുത്തകന്നു് വണ്ണമുളള ജോഡിക്കൊമ്പുകൾ - അറ്റം വട്ടം മുറിയാണ് - കുറച്ചു കാലം മുൻപേ വരെ തിരുവതാംകൂർ ആനകളുടെ കൊമ്പുകൾ വട്ടം മുറികളായിരുന്നു - ഇന്ന് ഇതു മാറി - ഇടതു കൊമ്പിനു തെല്ലുയർച്ച - കൊമ്പു ലക്ഷണ പ്രകാരം ആനക്കാരനു ഗുണം - "ഇടതു കൊമ്പുയർന്നീടിൽ ആനക്കാരനുത്തമം" - നല്ല ഇടനിളം -തേൻ നിറം കണ്ണുകൾ - കഴുത്തിൽ ഞൊറികളുണ്ട് - ഉയർന്നതണ്ടെല്ല് - വണ്ണമുളള നടയമരങ്ങൾ - 18 നഖങ്ങൾ വെളുത്തു തന്നെ - 290 സെ.മീ.ഉയരം - നല്ല പീലിവാൽ - മുൻ കാലിന്റെ ചെരുപ്പടിയുടെ ചുറ്റളവ് 140- ശാന്ത സ്വാഭാവം -മദമ്പാടിലും തിടമ്പേറ്റിയ ആന - ഒറ്റനെലവു് - കേരള സംസ്ഥാന വനം വകുപ്പ് ഹെഡ്‌കോർട്ടേഴ്സിനു മുന്നിൽ സ്ഥാപിക്കാൻ രഘുവിന്റെ മാതൃകയാണ് തിരഞ്ഞെടുത്തതു് - .
നാട്ടുകാരുടെ പ്രിയപ്പെട്ട ആനയാണ് രഘു - കുളികഴിഞ്ഞു വരുന്ന രഘുവിനു കൊടുക്കാൻ പഴമോ .ശർക്കരയോ എന്തെങ്കിലും കരുതിയിട്ടുണ്ടാവും അവർ - അവൻ അതു പ്രതീക്ഷിച്ചു ചെവി വട്ടം പിടിച്ചു തന്നെയായിരിക്കും വരവ് - ഒരോണക്കാലത്തു് ഉത്രട്ടാതി വള്ളംകളി കഴിഞ്ഞു് വൈകീട്ട് വളളം കയറ്റി വള്ളപ്പുരയിൽ എത്തിക്കാൻ ജനങ്ങൾ ശ്രമിച്ചെങ്കിലും റോഡിലെത്തിക്കഴിഞ്ഞപ്പോൾ ഒരിട നിക്കാൻ കഴിഞ്ഞില്ല - ഈ സമയം വിസ്തരിച്ചു കുളിക്കും കഴിഞ്ഞു കൊമ്പിൽ കൈയ്യും കെട്ടി രഘുവരുന്നു - അവൻ നിഷ്പ്രയാസം വള്ളം തുമ്പിയിൽ താങ്ങി എടുത്തു വളളപ്പുരയിൽ കൃത്യമായി വച്ചു - അന്ന് രഘുവിനെ ജനങ്ങൾ നന്നായി സൽക്കരിച്ചു - പഴങ്ങളും ശർക്കരയും ഇഷ്ടം പോലെ മുന്നിലെത്തി -
തന്റെ ചട്ടക്കാരൻ ഗോപാലപിള്ള ആണ് അവന്റെ എല്ലാം - അദ്ദേഹത്തോട് മറ്റുള്ളവർ ചങ്ങാത്തം കൂടാൻ വരുന്നതു് അത്ര താൽപര്യമില്ല രഘുവിന് -അദ്ദേഹത്തോട് വഴക്കുകൂടാൻ വരുന്നതു് -- .... എന്തിന് ഉറക്കെ സംസാരിക്കുന്നതു പോലും ഇഷ്ടമല്ല -തീറ്റ നിർത്തി ചെവി തട്ടാതെ ശ്രദ്ധിക്കും -തുമ്പി നീട്ടി മണം പിടിച്ച് നിൽക്കും - പിന്നെ അദ്ദേഹം സമാധാനിപ്പിക്കണം -
ഒരിക്കൽ തിരുവല്ലക്കു സമീപം ഗോപാലപിള്ളയെ ചിലർ ആക്രമിക്കാൻ വന്നു - തുരത്തി ഓടിച്ചു വിട്ടു അവൻ -ഗോപാലപിള്ളയെ തുമ്പിയിൽ കോരി എടുത്തു പോരികയും ചെയ്തു - രഘുവിന്റെ ഒരു ആരാധകനായ മുംബെയിലുള്ള ഒരു പാർസി അല്ലാ വർഷവും അവന് പഴക്കുലകളുമായി വരുമായിരുന്നു -
ഗോപാലപിളള പെൻഷൻ പറ്റി പിരിഞ്ഞു -പിന്നിടുവന്നവർക്കു ആ സ്നേഹം ഒന്നും ഉണ്ടായിരുന്നില്ല -വെറും ഒരാന അത്ര തന്നെ - ഒരിക്കൽ ഒരു മദംമ്പാടു കാലം കഴിഞ്ഞ് അഴിച്ചു കൊണ്ടുവന്ന രഘുവിനെ പാപ്പാൻ രാമചന്ദ്രൻ നായർ കണക്കറ്റു ഉപദ്രവിച്ചു - ചങ്ങല പൂണ്ടു വ്രണമുള്ള കാലിൽ കുത്തി - വേദന കൊണ്ടു പുളഞ്ഞ അവൻ അയാളെക്കുത്തിമലർത്തി കിണറ്റിലിട്ടു - കിണറിന്റെ അരഭിത്തി ഇടിച്ചു കിണറ്റിലിട്ടു - അന്നു് വറ്റുനീരിലായിരുന്നു രഘു -
1997-നവംബർ 16- തി ദേവസ്വം ഗജരാജ പട്ടം നൽകി ആദരിച്ചു രഘുവിനെ - ഒരു ഏകാദശിനാൾ പകൽ 1-15ന് തളർന്നുവീണു - താമസിയാതെ ചെരിഞ്ഞു - 64 വയസ്സായിരുന്നു ചരിയുമ്പോൾ - ദേവസ്വം വക ആനത്തറിയിൽ സംസ്കരിച്ചു -
ബാലചന്ദ്രൻ ചേന്ദമംഗലം ......
ആറന്മുള രഘു
കോന്നിക്കുട്ടിൽ നിന്നും വാങ്ങി തിരുവതാംകൂർ മഹാരാജാവു് ആറന്മുള ക്ഷേത്രത്തിൽ നടയിരുത്തിയ ആനക്കുട്ടി - അവനെ ചിട്ടവട്ടങ്ങൾ പഠിപ്പിച്ചു മിടുക്കനാക്കി - കാഞ്ഞിരവേലിൽ ഗോപാലപിളള എന്ന ചട്ടക്കാരനാണ് അവന്റെ എല്ലാ ഉയർച്ചക്കും കാരണക്കാരൻ - സ്വന്തം മകനെ പോലെയാണ് അദ്ദേഹം അവനെ കൊണ്ടു നടന്നത് - തിരുവതാംകൂർ ദേവസ്വത്തിന്റെ കാളി എന്ന മഹാവികൃതിയായിരുന്ന കാളി എന്ന പിടിയാനയെ കൊണ്ടു നടന്നിട്ടുണ്ടു് ഗോപാലപിള്ള - .12 - വയസ്സിൽ ചിത്തിര തിരുന്നാൾ മഹാരാജാവാണ് ആറന്മുള ക്ഷേത്രത്തിൽ നടയിരുത്തിയതു് - രഘു വളർന്ന് ഒത്ത ഒരാനയായി -
നല്ല സ്വഭാവ ഗുണമുളള ആന - മദപ്പാടിലും എഴുന്നള്ളിക്കാം.... എഴുന്നള്ളിച്ചിട്ടുമുണ്ടു്- ഉദയനാപുരം-ഓമല്ലൂർ: ഹരിപ്പാട് എന്നീ ക്ഷേത്രങ്ങളിൽ - 45 വർഷം ഗോപാലപിള്ള തന്നെ ചട്ടക്കാരൻ -
വിസ്താരമേറിയ പെരുമുഖം - സാധാരണ തലേക്കെട്ടു പോര.... വലിയ തലേക്കെട്ടു തന്നെ വേണം അവന് - പ്രധാന ആകർഷണം തുമ്പിക്കയ്യു തന്നെ - നിലത്തു് പലമടക്കുകളായിക്കിടക്കും -വലിയ കീറലോതുളയോ ഇല്ലാത്ത ചെവികൾ - ചെവിയുടെ ആകൃതിക്കു മുണ്ടു് പ്രത്യേകത - ചിത്രശലഭത്തിന്റെ ചിറകിന്റെ ആകൃതിയിലാണ് ഇവന്റെ ചെവികൾ - ചന്ദനത്തിൽ റോസു നിറം കലർത്തിയ പോലത്തെ നിറത്തിലുള്ള മദഗിരി - എടുത്തകന്നു് വണ്ണമുളള ജോഡിക്കൊമ്പുകൾ - അറ്റം വട്ടം മുറിയാണ് - കുറച്ചു കാലം മുൻപേ വരെ തിരുവതാംകൂർ ആനകളുടെ കൊമ്പുകൾ വട്ടം മുറികളായിരുന്നു - ഇന്ന് ഇതു മാറി - ഇടതു കൊമ്പിനു തെല്ലുയർച്ച - കൊമ്പു ലക്ഷണ പ്രകാരം ആനക്കാരനു ഗുണം - "ഇടതു കൊമ്പുയർന്നീടിൽ ആനക്കാരനുത്തമം" - നല്ല ഇടനിളം -തേൻ നിറം കണ്ണുകൾ - കഴുത്തിൽ ഞൊറികളുണ്ട് - ഉയർന്നതണ്ടെല്ല് - വണ്ണമുളള നടയമരങ്ങൾ - 18 നഖങ്ങൾ വെളുത്തു തന്നെ - 290 സെ.മീ.ഉയരം - നല്ല പീലിവാൽ - മുൻ കാലിന്റെ ചെരുപ്പടിയുടെ ചുറ്റളവ് 140- ശാന്ത സ്വാഭാവം -മദമ്പാടിലും തിടമ്പേറ്റിയ ആന - ഒറ്റനെലവു് - കേരള സംസ്ഥാന വനം വകുപ്പ് ഹെഡ്‌കോർട്ടേഴ്സിനു മുന്നിൽ സ്ഥാപിക്കാൻ രഘുവിന്റെ മാതൃകയാണ് തിരഞ്ഞെടുത്തതു് - .
നാട്ടുകാരുടെ പ്രിയപ്പെട്ട ആനയാണ് രഘു - കുളികഴിഞ്ഞു വരുന്ന രഘുവിനു കൊടുക്കാൻ പഴമോ .ശർക്കരയോ എന്തെങ്കിലും കരുതിയിട്ടുണ്ടാവും അവർ - അവൻ അതു പ്രതീക്ഷിച്ചു ചെവി വട്ടം പിടിച്ചു തന്നെയായിരിക്കും വരവ് - ഒരോണക്കാലത്തു് ഉത്രട്ടാതി വള്ളംകളി കഴിഞ്ഞു് വൈകീട്ട് വളളം കയറ്റി വള്ളപ്പുരയിൽ എത്തിക്കാൻ ജനങ്ങൾ ശ്രമിച്ചെങ്കിലും റോഡിലെത്തിക്കഴിഞ്ഞപ്പോൾ ഒരിട നിക്കാൻ കഴിഞ്ഞില്ല - ഈ സമയം വിസ്തരിച്ചു കുളിക്കും കഴിഞ്ഞു കൊമ്പിൽ കൈയ്യും കെട്ടി രഘുവരുന്നു - അവൻ നിഷ്പ്രയാസം വള്ളം തുമ്പിയിൽ താങ്ങി എടുത്തു വളളപ്പുരയിൽ കൃത്യമായി വച്ചു - അന്ന് രഘുവിനെ ജനങ്ങൾ നന്നായി സൽക്കരിച്ചു - പഴങ്ങളും ശർക്കരയും ഇഷ്ടം പോലെ മുന്നിലെത്തി -
തന്റെ ചട്ടക്കാരൻ ഗോപാലപിള്ള ആണ് അവന്റെ എല്ലാം - അദ്ദേഹത്തോട് മറ്റുള്ളവർ ചങ്ങാത്തം കൂടാൻ വരുന്നതു് അത്ര താൽപര്യമില്ല രഘുവിന് -അദ്ദേഹത്തോട് വഴക്കുകൂടാൻ വരുന്നതു് -- .... എന്തിന് ഉറക്കെ സംസാരിക്കുന്നതു പോലും ഇഷ്ടമല്ല -തീറ്റ നിർത്തി ചെവി തട്ടാതെ ശ്രദ്ധിക്കും -തുമ്പി നീട്ടി മണം പിടിച്ച് നിൽക്കും - പിന്നെ അദ്ദേഹം സമാധാനിപ്പിക്കണം -
ഒരിക്കൽ തിരുവല്ലക്കു സമീപം ഗോപാലപിള്ളയെ ചിലർ ആക്രമിക്കാൻ വന്നു - തുരത്തി ഓടിച്ചു വിട്ടു അവൻ -ഗോപാലപിള്ളയെ തുമ്പിയിൽ കോരി എടുത്തു പോരികയും ചെയ്തു - രഘുവിന്റെ ഒരു ആരാധകനായ മുംബെയിലുള്ള ഒരു പാർസി അല്ലാ വർഷവും അവന് പഴക്കുലകളുമായി വരുമായിരുന്നു -
ഗോപാലപിളള പെൻഷൻ പറ്റി പിരിഞ്ഞു -പിന്നിടുവന്നവർക്കു ആ സ്നേഹം ഒന്നും ഉണ്ടായിരുന്നില്ല -വെറും ഒരാന അത്ര തന്നെ - ഒരിക്കൽ ഒരു മദംമ്പാടു കാലം കഴിഞ്ഞ് അഴിച്ചു കൊണ്ടുവന്ന രഘുവിനെ പാപ്പാൻ രാമചന്ദ്രൻ നായർ കണക്കറ്റു ഉപദ്രവിച്ചു - ചങ്ങല പൂണ്ടു വ്രണമുള്ള കാലിൽ കുത്തി - വേദന കൊണ്ടു പുളഞ്ഞ അവൻ അയാളെക്കുത്തിമലർത്തി കിണറ്റിലിട്ടു - കിണറിന്റെ അരഭിത്തി ഇടിച്ചു കിണറ്റിലിട്ടു - അന്നു് വറ്റുനീരിലായിരുന്നു രഘു -
1997-നവംബർ 16- തി ദേവസ്വം ഗജരാജ പട്ടം നൽകി ആദരിച്ചു രഘുവിനെ - ഒരു ഏകാദശിനാൾ പകൽ 1-15ന് തളർന്നുവീണു - താമസിയാതെ ചെരിഞ്ഞു - 64 വയസ്സായിരുന്നു ചരിയുമ്പോൾ - ദേവസ്വം വക ആനത്തറിയിൽ സംസ്കരിച്ചു -
ബാലചന്ദ്രൻ ചേന്ദമംഗലം ......
Comments
Post a Comment