ആനകഥ.; ചരിത്രത്തിൽ ആദ്യമായി ഫോട്ടോ കണ്ട് മാത്രം വാങ്ങിയ ആനകുട്ടി.. ഇവന്റെ കഥ ഒന്നു കേട്ടു നോക്കു....
ഇളമുറതമ്പുരാൻ.! "ചെർപ്പുളശ്ശേരി പാർത്ഥൻ" ഇരുപതാം നൂറ്റാണ്ടിലെ നൂറാമതു വർഷമായ 2000. അസ്സാം മഴക്കാടുകളുടെ കുളിരിലും വന്യതയിലും പിറന്നുവീണ കരിങ്കറുപ്പൻ ആനക്കുട്ടിയെ പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസ് സ്വന്തമാക്കി. പ്രായത്തിൽ കവിഞ്ഞ വളർച്ചയും, നാടൻ ആനകളുടേതു പോലുള്ള വലിയ ചെവികളും, ഉയർന്ന വായുകുംഭവും, വ്യത്യസ്തമാർന്ന മുഖഭംഗിയും എല്ലാറ്റിനുമുപരിയായി ഇരുട്ടുപോലും നാണിച്ചു പൊകുന്ന കറുപ്പഴകും കണ്ട പോത്തൻ വർഗീസ് ആനക്കുട്ടിയുടെ അഭൗമസൗന്ദര്യത്തിൽ മയങ്ങിവീണു എന്നതാണ് സത്യം.! വിലയുറപ്പിച്ചു നാട്ടിലേക്കു കൊണ്ട് വരുന്നതിനു മുൻപേ അഴകേറും കരുമാടിക്കുട്ടന്റെ ചിത്രം നാട്ടിലെത്തി. ആനക്കുട്ടിയുടെ പടം കണ്ട് ഇഷ്ടമായ പൂമുള്ളി മനയ്ക്കൽ ഉണ്ണി നമ്പൂതിരി അങ്ങെനെ അവനെ സ്വന്തമാക്കാനെത്തി. ചരിത്രത്തിൽ ആദ്യമായി ഫോട്ടോ മാത്രം കണ്ട് കച്ചവടമായ ആനക്കുട്ടിയായി ആ കരിങ്കറുപ്പൻ മാറി.! ലക്ഷണത്തികവുകൾക്കു മുൻതൂക്കം നൽകി ആനകളെ സ്വന്തമാക്കിയിരുന്ന പൂമുള്ളിമനക്കാർ, ലക്ഷണങ്ങളുടെ അളവുകോലുകൾ വച്ചു ആനക്കുട്ടിയെ അളന്നില്ല.! ഒരു വശത്തേക്ക് ചരിഞ്ഞു വളരുന്ന കൊമ്പുകളോ, നീളമില്ലാത്ത തുമ്പിയോ, തുമ്പിക്കൈയുടെ അഗ്രഭാഗ